28 March 2013

ഓര്‍ക്കാന്‍ ഒത്തിരി ഗാനം

വയലാര്‍ രാമവര്‍മ്മ ജന്മദിനം മാര്‍ച്ച് മാസം 28





ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ച് മാസം 28-നു ജനിച്ചു. അച്ഛൻ വെള്ളാരപള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി.കവി എന്നതിലുപരി, സിനിമാഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി.വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനും ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്. 'മധുര മനോഹര മനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്ന് വയലാർ തിരുത്തി. യുദ്ധകാലമായതിനാൽ ചൈനാ പക്ഷപാതികളായ നേതാക്കൾ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമർശം. പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പിളർപ്പിനുശേഷം വയലാറിനെ CPI ചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു. ചൈനാപക്ഷപാതികൾ പ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി. അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു. പിളർപ്പിനുശേഷം സി.പി..ക്കൊപ്പംനിന്ന വയലാർ മരിക്കുന്നതുവരെ ഈ നിലപാട് തുടർന്നു. മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പ്രശസ്തമായ വയലാര്‍ പുരസ്ക്കാരം ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്
                                                

           വയലാര്‍ പുരസ്ക്കാരം
വര്‍ഷം
ജേതാവ്
കൃതി
1977 ലളിതാംബിക അന്തര്‍ജനം അഗ്നിസാക്ഷി
1978 പി.കെ. ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ
1979 മലയാറ്റൂര്‍ രാമകൃഷ്ണന്‍
യന്ത്രം
1980 തകഴി കയര്‍
1981 വൈലോപ്പിള്ളി മകരക്കൊയ്ത്ത്
1982 ഒ എന്‍ വി ഉപ്പ്
1983 വിലാസിനി അവകാശികള്‍
1984 സുഗതകുമാരി അമാപലമണി
1985 എം . ടി രണ്ടാമൂഴം
1986 എന്‍. എന്‍ കക്കാട് സഫലമീയാത്ര
1987 എന്‍. കൃഷ്ണപ്പിള്ള പ്രതിപാത്രം ഭാഷണഭേദം
1988 തിരുനെല്ലൂര്‍ കരുണാകരന്‍ തിരുനെല്ലൂര്‍ കരുണാകരന്റെ കവിതകള്‍
1989 സുകുമാര്‍ അഴീക്കോട് തത്ത്വമസി
1990 സി.രാധാകൃഷ്ണന്‍ മുന്‍പേപറക്കുന്ന പക്ഷികള്‍
1991 .വി വിജയന്‍ ഗുരുസാഗരം
1992 എം.കെ സാനു ചങ്ങമ്പുഴ -നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993 ആനന്ദ് (പി.സച്ചിദാനന്ദന്‍) മരുഭൂമികള്‍ ഉണ്ടാകുന്നത്
1994 കെ. സുരേന്ദ്രന്‍ ഗുരു
1995 തിക്കോടിയന്‍ അരങ്ങുകാണാത്ത നടന്‍
1996 പെരുമ്പടവ് ശ്രീധരന്‍ ഒരു സങ്കീര്‍ത്തനം പോലെ
1997 മാധവിക്കുട്ടി നീര്‍മാതളം പൂത്തകാലം
1998 എസ് ഗുപ്തന്‍ നായര്‍ സൃഷ്ടിയും സ്രഷ്ടാവും
1999 കോവിലന്‍ തട്ടകം
2000 എം.വി. ദേവന്‍ ദേവസ്പന്ദനം
2001 ടി. പത്മനാഭന്‍ പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
2002
അയ്യപ്പപണിക്കര്‍ അയ്യപ്പപണിക്കരുടെ കവിതകള്‍
2003 കെ. മുകുന്ദന്‍ കേശവന്റെ വിലാപം
2004 സാറജോസഫ് ആലാഹയുടെ പെണ്‍മക്കള്‍
2005 കെ. സച്ചിദാനന്ദന്‍ സാക്ഷ്യങ്ങള്‍
2006 സേതു അടയാളങ്ങള്‍
2007 എം. ലീലാവതി അപ്പുവിന്റെ അന്വേഷണം
2008 എം.പി. വീരേന്ദ്രകുമാര്‍ ഹൈമവതഭൂവില്‍
2009 എം. തോമസ് മാത്യു ലാവണ്യാനുഭവത്തിന്റെ യുക്തിശില്‍പ്പം
2010 വിഷ്ണുനാരായണന്‍ നമ്പൂതിരി ചാരുലത
2011 കെ.പി.രാമനുണി ജീവിതത്തിന്റെ പുസ്തകം
2012 അക്കിത്തം അന്തിമഹാകാല

       അയ്യപ്പപണിക്കര്‍ പുരസ്ക്കാരം നിരസിച്ചു.
ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമിഅവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ്ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.

അവാര്‍ഡുകള്‍
കേരള സാഹിത്യ അകാദമി അവാര്‍ഡു :
1961 -
സര്‍ഗസന്ഗീതം (കവിതകള്‍)ദേശീയ പുരസ്കാരം :
1973 -
രചന (പാട്ട് : "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു "; Film: അച്ഛനും ബാപ്പയും )കേരള സംസ്ഥാന അവാര്‍ഡുകള്‍ :
1969 -
രചന
1972 -
രചന
1974 -
രചന
1975 –
രചന

  ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ട ഏറ്റവും സര്‍ഗ്ഗധനനായ കവിയെന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ച വയലാര്‍ രാമവര്‍മ്മ 1975 ഒക്ടോബര്‍ 27ന് 47-ാമത്തെ വയസ്സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലാണ് അന്തരിച്ചത്.   ഒരാഴ്ച മുമ്പ് വയലാറിലെ വീട്ടില്‍ രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കവിയെ ആദ്യം ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റുകയും ചെയ്തു. കരള്‍വീക്കം ആയിരുന്നു രോഗം.  ഒക്ടോബര്‍ 26ന് വയലാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രമുഖ സര്‍ജനും ജനകീയ ഡോക്ടറുമായ പി.കെ.ആര്‍.വാര്യര്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. കവിയോടുള്ള ആരാധനമൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍പോലും രക്തം നല്‍കാന്‍ എത്തിയിരുന്നു
 
-->      മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കിടയിലും പിന്നീടുമായി 33 കുപ്പി രക്തം വയലാര്‍ രാമവര്‍മ്മക്ക് നല്‍കി. 33-ാമത് കുപ്പി രക്തം നല്‍കുന്നതിനിടയില്‍ അദ്ദേഹത്തിന് വിറയല്‍ അനുഭവപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ പോയി ഡോ.പി.കെ.ആര്‍.വാര്യരെ വിളിച്ചുകൊണ്ടു വന്നപ്പോഴേക്കും കവി അന്ത്യശ്വാസംവലിച്ചിരുന്നു.

                                                   

വയലാര്‍ സ്മൃതിമണ്ഡപം


No comments:

Post a Comment